2011 ഡിസംബർ 24, ശനിയാഴ്‌ച

കാലമെത്തും വരെ

തളിര്ത്തണ്ടിലൊട്ടിനിന്നു 
തലയാട്ടുംനേരത്ത് 
പച്ചപ്ലാവിലയ്കൊരു 
വിചാരമുണ്ട്. 

ഈ അണ്ഡകടാഹത്തില് 
തന്റെ പശിമ നശിയ്ക്കില്ലെന്നും 
കാലച്ചുറ്റു തീരുംവരെ 
താനാണ് 
നേരംകുറിച്ചിടുക എന്നും. 

അടര്ന്നൊടിഞ്ഞു വീഴുന്ന 
പഴുക്കനിലകളെ  
പുച്ഛനോട്ടംകൊണ്ട് 
കുലുക്കിയിടുംനേരത്തും 
ഉള്ളുപിളര്ത്തി 
ഒരു ചിരി ചിരിയ്ക്കുമത്. 

പഴുത്തടര്ന്നവയ്ക്കുമുണ്ട് 
ശേഷംചൊല്ലാന് 
മിച്ചസുഖത്തിനായി 
ഒരു അകസഞ്ചാരം. 

അസ്ഥി ദ്രവിച്ച് 
ഉണങ്ങിപ്പൊടിഞ്ഞ 
മണ്ണൊട്ടിച്ചേര്ന്ന 
ചതുപ്പനിലകളോട് , 
നിലത്തുവീണും 
കാറ്റിനൊത്തു 
കിടന്നുരുളുംപാകമുണ്ട് 
ഞങ്ങള്ക്കിപ്പോഴും 
എന്നൊരു 
പിടയാപ്പിടച്ചില്....!

യാജം

ഒടുവില് നേരമിങ്ങെത്തി
അതണയുവാനാ -
ണറിയുന്നില്ലൊന്നുമീ
സായന്തനം.

ആരറിവുണ്ടാര്ക്കറിവുണ്ടീ
'യാഷ'കാലമങ്ങിഴഞ്ഞും
തുഴഞ്ഞും
ജീവനയാജം ഭുജിപ്പതുണ്ടങ്ങനെ.

അത്രമേല് വിറയാര്ന്നതാണെന് തോഴി
വിയര്ത്തുലഞ്ഞതാണവള്
ഹതിത.

എന്നാകിലിനിയെന്തിനീ
കോപമീ
പ്രാണനും പറന്നകലവേ
മേലിക കണക്കൂര്ന്നു
തൂക്കമാടിടാമല്ലേ.

അറിവീലൊരു യാത്രികന്
മമ
'ദേഹ'രിപുക്കളെയൊന്നും.

പാതി മറഞ്ഞിരിപ്പാണവര്
ജീവകന്
തന് ചിതയെരിച്ചിടാനായങ്ങനെ...!
--------------------------
യാഷകാലം - പ്രയാസകാലം
യാജം - അന്നം
മേലിക - വവ്വാല്